Tuesday, April 24, 2012

ജോസേട്ടനെന്ന ഹീറോ ....

വിമല ഗ്രൌണ്ടിലെ പടിഞ്ഞാറേ സൈഡിലെ തോടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വൈകീട്ട് ആസ് യുഷ്വല് ചീട്ടു കളിയുടെ ഇന്റര്‍നാഷണല്‍  കോംപെറ്റീഷന്‍ ആരംഭിച്ചു ..പത്തു പന്ത്രണ്ടു കൊല്ലം മുമ്പാണ് ,ഡിഗ്രീ എന്നാ കുരിശെടുത്തു ചുമക്കുന്ന എനിക്ക് റമ്മി മാത്രമേ കളിക്കനറിയൂ എന്നതിനാലും കഴിഞ്ഞ രണ്ടു ദിവസം മിക്ക കളിയും ജയിച്ചതിനാലും വല്ലാത്തൊരു വെമ്പലായിരുന്നു അന്ന് കളി തുടങ്ങാന്‍ .

ഓണത്തിന് പൂക്കളം ഇട്ട പോലെ എന്റെ കൂടെ കളിയ്ക്കാന്‍ ഇരിക്കുന്നവരെല്ലാം ചീട്ടു കളിയുടെ വിശ്വനാഥന്‍ അനന്തോ ക്രംനിക്കോ അയ പുലികുട്ടന്മാര്‍ ആയിരുന്നു . കൂട്ടത്തില്‍ സൂപ്പര്‍ താരം മൂവാറ്റുപുഴയില്‍ നിന്നും അമ്ബനോളിയില്‍ കോപി പേസ്റ്റ്‌ ആയ ആറ്റിപ്രക്കെ ജോസെട്ടെനാ...ഗ്രൗണ്ടില്‍ എത്തിയപാടെ ഷര്‍ട്ട്‌ ഊരി കല്ലുംമേ ഇടുന്ന ജോസേട്ടന്റെ ബോഡി കാണുമ്പോ ഞായറാഴ്ച ഹനീഫ അണ്ണന്റെ മാവിന്ച്ചുവടുള്ള ഇറച്ചികടയില് കൊടുങ്ങ പള്ളീന്നു കുര്‍ബാന വിടുന്നതിനു മുമ്പ് തൂക്കിയിട്ടിരിക്കണ പോത്തിന്റെ കാല് ഓര്‍മ വരുമായിരുന്നു ആറടി പൊക്കവും അതിനൊത്ത ബോഡിയും അതിനെയും കവച്ചുവെക്കുന്ന പോളിയടിയും ആയിരുന്നു ആളുടെ ഒറ്റനോട്ടത്തിലുള്ള പ്രൊഫൈല്‍..മൊബൈല്‍ ഇല്ലാത്ത അന്നത്തെ കാലത്ത് വിമല ഗ്രൗണ്ടില്‍ നിന്നും അമ്പനോളിയിലുള്ള ആളുടെ വീട്ടിലുള്ള ഭാര്യ റോസിചെട്ടതിയോടു സംസാരിക്കാന്‍ പാകത്തിന് ശബ്ദസൌകുമാര്യവും ഉണ്ടായിരുന്നു 

ഗ്രൗണ്ടില്‍ വന്ന ആദ്യ ദിവസം തന്നെ വയറ് കുറക്കണംന്നു പറഞ്ഞു കളിക്കാനിറങ്ങിയതും ഉരുണ്ടു വന്ന ആദ്യ പന്ത് തന്നെ പെന്‍സില് കൊണ്ട് കുത്താന്‍ ആഞ്ഞു ഓടിയതും അടി കൊള്ളാതെ പന്ത് പിന്നിലേക്ക്‌ ഉരുണ്ടു പോയതും ഞാന്‍ ചത്തേ...ന്നു പറഞ്ഞു മൂരിക്കുട്ടി ചെളിയുള്ള പടത്തേക്കിറങ്ങുന്നത് പോലെ ഗ്രൌണ്ടില് നെഞ്ചിടിച്ചു വീണതും ഫ്ലാഷ് ബാക്ക്. അതിനു ശേഷം ഫുട്ബോള്‍ കളിച്ചാല്‍ തണ്ടല്‍ വിലങ്ങുമെന്നും ചീടുകളിയാണ് ബുദ്ധി വികസിക്കാന്‍ മനുഷ്യര്‍ക്ക് നല്ലതെന്ന ഫിലോസഫി സ്വയം അപ്ലൈ ചെയ്തു ഇവിടെ സെറ്റ്‌അപ്പയത് 

കൊളപ്പുള്ളി അപ്പന്റെ പോലെ പുരികത്തിന് കുറുകെയുള്ള വെട്ടു മൂവാറ്റുപുഴ അമ്പിനു അവിടുത്തെ പേരുകേട്ട ഗുണ്ട വെട്ടിയപ്പോ കയ്യിലുള്ള പൊരിയും കരിമ്പും വേസ്റ്റ് ആക്കണ്ടാന്നു വിചാരിച്ച് തല കൊണ്ട് തടുത്തതാന്ന് പറഞ്ഞപ്പോ പ്രസാധേട്ടനും ബേബിചേട്ടനും തമ്മില്‍ നോക്കിയെങ്കിലും മ്യുട്ട് ആയി ഇരുന്നെയുള്ളൂ 
ആ സംഭവത്തിന്‌ ശേഷം അക്കോര്‍ഡിംഗ്  ടു ഹിം ജോസെട്ടനായിരുന്നു അവിടുത്തെ മെയിന്‍ ഗുണ്ട..ഈ കഥകളെല്ലാം കേട്ട് ഇതെല്ലം സത്യമാണോ അല്ലയോ എന്നറിയാതെ ഞാന്‍ വിട്ട നെടുവീര്‍പ്പ് പത്താം ക്ലാസിലെ മെയിന്‍ പരീക്ഷക്ക്‌ ഇംഗ്ലീഷ് പേപ്പര്‍ കിട്ടിയപ്പോ പോലും ഞാന്‍ വിട്ടിട്ടില്ല...

കുയിലുണ്ണി ചേട്ടന്റെ വിസിലോട് കൂടി അവിടെ ഫുഡ്‌ബോള്‍ കളിയും ഇവിടെ ചീട്ടു കളിയും തുടങ്ങി. അന്ന് ഗ്രൌണ്ടിന്റെ തൊട്ടുള്ള പാടത്തു വാഴയായിരുന്നു വെച്ചിരുന്നത്. കളി തുടങ്ങി അഞ്ചു മിനിറ്റു കഴിഞ്ഞില്ല പോലീസ് വരുന്നെന്നു ആരോ വിളിച്ചു പറഞ്ഞു എല്ലാവരും ചാടി എഴുന്നെല്ക്കുന്നതിനു മുമ്പ് ജോസേട്ടനും പുന്നേലി തോമസേട്ടനും നൂറു മീറ്റര്‍ ഓട്ടത്തിന് വെടിപൊട്ടിയ പോലെ ഓട്ടം തുടങ്ങി കൂടെ ഞാനും. പോലീസു പുല്ലാണെന്ന് അത്ര നേരം പറഞ്ഞുകൊണ്ടിരുന്ന ജോസേട്ടന്‍ പുല്ലു തോടതെയാണ് ഓടുന്നതെന്ന് കൂടെ ഓടിയപ്പോ എനിക്ക് മനസ്സിലായി..മാഷ്ടെ പറമ്പിലെ ആദ്യത്തെ തെങ്ങിന്‍ ചുവടു ചാടിക്കടക്കുന്നതിനിടെ തോമസേട്ടന്‍ വളം ഇട്ട പോലെ തെങ്ങിന്‍ തടത്തില്‍ സ്കൂട്ടായി .. ...

തിരിഞ്ഞു നോക്കാതെ ഓടുന്ന ജോസേട്ടന്‍ ആ വഴി അമ്പനോളിയില്‍ പോകാനാവണം തോട് ചാടിക്കടക്കാന്‍ ഒരു ശ്രമം നടത്തി..ഈശോമാറിയോഔസേപ്പേന്നു ഈണത്തില്‍ പാടി ചാടിയ ജോസേട്ടന് പിഴച്ചു .പണ്ട് ഇന്ത്യ വിട്ടിരുന്ന റോക്കെറ്റ് പോലെ പകുതി വഴിയില്‍ കൈതോല മുള്ളിന്റെ എടേല് ഡോള്‍ബി സൌണ്ടില് പൂത്തിരി കത്തണ പോലെ വെള്ളം മേലോട്ട് തെറിപ്പിച്ചു തോടിന്റെ നടുക്ക് ലാന്റ് ചെയ്തു , വീണപാടെ പിടിക്കെറാ.. പിടിക്കെറാന്നൊരു ഒച്ച കേട്ട് ഞാന്‍ വന്നു നോക്കുമ്പോ രണ്ടു കരയിലെയും കൈതോല പിടിച്ചു കുരിശില്‍ കിടക്കുന്ന പോലെ ജോസേട്ടന്‍ ,ഉടനെ കയ്യില്‍ പിടിച്ച എന്നോട് താഴെ പിടിക്കെടാന്ന് നെപ്പോളിയന്‍ ഇന്നസെന്റിന്റെ സ്റ്റൈലില്‍ റിക്വെസ്റ്റ് കേട്ട് താഴെ നോക്കിയ ഞാന്‍, എന്റെ പള്ളി ....ഓടാണെന്റെ ഇടെല് ജോസേട്ടന്റെ മുണ്ട് അമ്മിണിചേച്ചി പശൂനെ കെട്ടാന്‍ കുത്തി വെച്ച കൊല് പറിചെടുക്കണത് ഞാന്‍ കണ്ടിരുന്നു..എന്നാലും ബാക്കിയുള്ള വള്ളിട്രൌസര്‍ ഞാന്‍ നോക്കിയപ്പോ നല്ല ഒഴുക്കുള്ള തോട്ടില് മലര്‍ന്നു കിടക്കണ ജോസേട്ടന്റെ കാലിന്റെ പെരുവിരലില്‍…ഞാന്‍ കൈയില്‍ നിന്നും  പിടി വിട്ടപ്പോഴേക്കും അതാ പോണു ബാക്കിയുള്ള മാനം...ടൈറ്റാനിക്കിലെ ജാക്കിനെ പോലെ ദേ മുങ്ങിപോണൂ ജോസേട്ടനും...പിന്തിരിഞ്ഞു നോക്കിയപ്പോ പോലിസുമില്ല പട്ടാളവുമില്ല...ഒച്ച കേട്ട് നോക്കിയപ്പോ തേക്കിലയില്‍ പൊതിഞ്ഞ ഇറച്ചി പോലെ വാഴയിലയില്‍ പൊതിഞ്ഞ ജോസേട്ടന്‍ ദേ പോണൂ എന്റെ മനസ്സിലെ ധൈര്യത്തിന്റെ ആള്‍രുപം ....

സത്യത്തില്‍ പോലീസുകാര്‍ വന്നത് സാക്ക് ടൂര്‍ണമെന്റിന്റെ ഉത്ഘാടനത്തിന് എസ്‌ഐ യെ ക്ഷണിച്ചിരുന്നു അതിന്റെ സമയം അറിയാനായിരുന്നു ...അതോട്കൂടി ഏഷ്യാനെറ്റും കൈരളി ടിവിയും ഫ്രീക്വേന്‍സി ചേഞ്ച്‌ ചെയ്യണപോലെ ജോസേട്ടന്‍ പിന്നീട് പോത്തന്‍ചിറ കൊടുങ്ങ സൊസൈറ്റി ജങ്ങ്ഷന്‍ എന്നീ ഫ്രീക്വെന്‍സികളില്‍ മാത്രമായി പിന്നീട്  ലഭ്യമായിരുന്നത് ....ഞാന്‍ ഫുട്ബോളിലെക്കും .... 

Tuesday, April 17, 2012

മൂക്ക്മുട്ടെ ശശി ....

അന്നൊരു ശനിയാഴ്ച, പതിവ് പോലെ കോഴിമുട്ടപ്പാറയില്‍ നിന്നും സൂര്യന്‍ ഫ്ലാഷ് അടിച്ചു തുടങ്ങി ...
പ്രീഡിഗ്രീ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം ഇനി വീണ്ടും പഠിപ്പിന്റെ കുരിശെടുത്തു ചുമക്കണോ അതോ ജോസെപ്പെട്ടന്റെ കൂടെ അപ്പോളോയില് പെയിന്റിംഗ് പണിക്ക് പോയി അടിച്ചുപൊളിക്കണോന്നു ആലോചിക്കണ സമയം ....ബ്ലാക്ക്‌ & വൈറ്റില് എന്തോ സ്വപനം കണ്ടുകിടക്കണ നേരത്ത് ജനലില്‍ ഒരു മുട്ട് ...സമയം 8 മണി , നോക്കിയപ്പോ നമ്മടെ ഒരു സോള്ഗഡി 


മൂക്കുമുട്ടെ ശശി ...മൂക്കുമുട്ടെന്നുള്ളത് അവന്റെ അച്ഛന്റെ ഫുഡിങ്ങിലുള്ള ഇന്റെറസ്റ്റ്‌  കൊണ്ട് നാട്ടുകാര് ഇട്ട സര്‍നയിം ആണ് ..അച്ഛന്റെ പാരമ്പര്യം അവനു കിട്ടിയത് കൊണ്ട് നാട്ടാര് അവനും താങ്ങി ആ പേര് 


ജനല്‍ ഇത്തിരി തുറന്നപാടെ ഗഡി മെസ്സേജ് പാസ്സ് ചെയ്തു ...ഡാ ഒരു സീരിയെസ് ഓപറേഷന്‍ 10 മണിക്ക് വായനശാലയുടെ അടുത്ത് വാ ,ഗഡി തെറിച്ചു ...


ഞാന്‍ ആലോചിച്ചു എന്തുട്ടു ഓപറേഷന്‍..ഇവന്‍ FBI യില്‍ ഒന്നും അല്ലല്ലോ ജോലി


മ്മടെ വീടിന്റെ ഒപ്പോസിറ്റ്‌ പുതുതായി വന്ന വീട്ടിലെ കൊച്ചിനെ ജയന്റെ പോസില് പാറ്റാന്‍ പോണ മീനിന്റെ പോലത്തെ മസില് പിടിച്ച് ട്യൂണ്‍ ചെയ്യലാണ് ജോലി, 


കൊച്ചു കാണാന്‍ വല്യ കൊഴപ്പം ഇല്ലെങ്കിലും സ്വഭാവം വട്ടോളി ജോര്‍ജേട്ടന്റെ അവിടെ വെച്ചിരുന്ന  10അടിടെ ഡിഷ്‌ ആന്റിനയുടെ ക്യാച്ചിംഗ് പവറുള്ള വയ്നോട്ടാ .....കൂടെ തീറ്റ പ്രന്തും ... ആകെയൊരു പ്രശ്നം കിടാവിന്റെ അപ്പനൊരു ജിമ്മനാ ....


ഞാന്‍ കുളിച്ചു മെയിന്‍ വര്‍ക്ക് അയ 2കുറ്റി പൂട്ട്‌ അണ്‍ലോഡ്‌ ചെയ്ത്‌ സ്ഥലത്തെത്തി ...പരിപാടി വേറൊന്നുമല്ല ഇവന്റെ കയ്യിലിരിക്കണ ബുക്ക്‌ ആ കിടാവിന് ഡെലിവറി ചെയ്യണം...പറ്റിയ ആളില്ലാത്ത സ്ഥലം പോലീസ് സ്റെറഷനും  വായനശാലയും കഴിഞ്ഞുള്ള ആ വളവാണ് .... ഞങ്ങള്‍ ഈ പ്ലാനില്‍ അലവിക്കാടെ കടേടെ ഒപ്പോസിറ്റ്‌ ചപ്പാത്തിന്റെ സൈഡില്‍  പൈപിന്റെ അടുതായിട്ട്  ഹാള്‍ട്ട് ആയി .


അന്ന് യുവെഴ്സിലെ  ചുള്ളന്മാര്‍ ബൈക്ക് റെന്റിനു   കോടക്കണ പരിപാടി ഉണ്ട്. അന്ന് എല്ലാ പിള്ളേരും ബൈക്ക്  റെന്റിനു  എടുത്തു ഓടിക്കലാണ് ഹോബി , മ്മടെ സൈഡില്  അര്‍നോള്‍ഡ്‌ വേലയുധേട്ടന്‍ റമ്മിക്ക്ചീട്ടു ഇടുന്ന പോലെ പപ്പടം ഉണക്കാന്‍ ഇടുന്നുണ്ട്. നോക്കിയപ്പോ കിടാവ് പോലീസ് സ്ടഷന്‍ കടന്നു കപ്പേളയുടെ അവിടെ എത്താറായി, 


ആ സമയത്ത് ഒരു ഗഡി ബൈക്ക് ഒരു മാതിരി റൈസ് ചെയ്യണ ഒച്ച ,എന്തോ ഒരു സ്പെല്ലിംഗ് മിസ്ടയ്ക് മണക്കുന്നു അടുത്ത നിമിഷം ആ ചുള്ളന്‍ അക്സിലറെറര്‍ ഫുള്ളാ കൊടുത്ത് ക്ലെച്ചാ വിട്ടു ഞാന്‍ നോക്കിയപ്പോ ബൈക്ക് സെന്റ്‌ അന്തോനീസ് പുണ്യാളന്റെ കുതിര ചാടണ പോലെ ഫ്രന്റ്‌ വീല്‍ പൊങ്ങി ഒരു വരവ് ഇത് കണ്ടു വേലയുധേട്ടന്‍ എന്നെ കൊല്ലാന്‍ വരണേ....ന്നു അലറി വിളിച്ചു ഞങ്ങടെ നേരെ നൂലില്‍ പൊക്കിയ മാതിരി ഒരൊറ്റ ചാട്ടം ഞാന്‍ നോക്കിയപ്പോ ശശിയും വേലയുധേട്ടനും ഇപ്പൊ കല്യാണം കഴിഞ്ഞ കപ്പിള്‍സിനെ  പോലെ എന്റെ തൊട്ടടുത്ത്‌ കെട്ടിപിടിച്ചു നില്ക്കു ന്നു ബുക്ക് താഴെ വീണും കിടക്കുന്നു 


ഈ ഗഡി വീരവാദം മുഴക്കിയിട്ടാണെന്നു തോന്നുന്നു വണ്ടിയെടുത്തത് ഇത് കണ്ടിട്ടാ യുവെഴ്സിലെ  ചുള്ളന്മാര്‍ മമ്മുക്കാടെ സിനിമ കണ്ട ലലെട്ടെന്റെ ഫാന്‍സ്‌കാരെ  പോലെ കൂവലോട് കൂവ് ഗഡി ഇപ്പൊ ശരിയാക്കി തരാടാന്നാ മട്ടില് കോംപ്ലാന്‍ കുടിച്ച കുട്ടിയെ പോലെ വീണ്ടും അക്സിലെറെററാ ഫുള്ളാക്കി ക്ലെച്ചാ വിട്ടു , എല്ലാ കുരിശും നമ്മടെ നെഞ്ചത്ത് എന്നാ മട്ടില് പിന്നെയും ഞങ്ങടെ നേരെ തന്നെ പഴയതിലും ഭീകരമായ ഒരു വരവ് ,ഇത് കണ്ടു കോണ്ടലീസ റൈസിന്റെ കേരള പതിപ്പുള്ള അംബനോളിയില്‍ ഉള്ള ചേച്ചി അപ്പോളോയിലെ സൈറണ്‍ പോലെ നീട്ടി ഒരു കരച്ചിലാ ..... ഈ ഒരു നീക്കം മുന്നേ പ്രതീക്ഷിചിട്ടാവണം വേലയുധേട്ടന്‍ അടുത്ത സെക്ന്റില്‍ വട്ടോളി ജോസേട്ടന്റെ മതിലിന്റെ മേലെ പറന്നെത്തി .... നെറ്കേം തലേല് മച്ചിങ്ങ വീണ മാതിരി കുറച്ചു നേരത്തേക്ക് ഒന്നും എനിക്ക് മനസ്സിലായില്ല ഒരു ജഗ പോഗ ...


...പിന്നെ നോക്കുമ്പോള്‍ മ്മടെ ശശി കാനയില് , ജബ്ബര്‍ക്ക  ഓഫര്‍ ഇട്ടു മീന്‍ വില്കുമ്പോ ആളു കൂടണ പോലെ നിറയെ ആള്‍ക്കാരും  , ബുക്ക് കിടവിന്റെ തൊട്ടു പിറകെ വന്ന തന്തപ്പിടിയുടെ കയ്യിലും, അവിടെ പരുങ്ങി നില്ക്കണ എന്റെ മോത്തെക്കും ബൂക്കിന്റുള്ളിലെ കത്തിലെക്കും മാറി മാറി നോക്കി ,അടുത്ത സെകണ്ടില് പ്‌...ഫാ ന്നു ഒരു ഒച്ചയും പട പടാന്നു കാനയില്‍ കിടക്കുന്ന ശശിയെ വലിച്ചിട്ട് നാലു പൂശും , ആള്‍ സംസാരം കുറവായതിനാല്‍ ഇടീല് നല്ല കോണ്‍സെന്ട്രേഷന്‍  ആയിരുന്നു എന്നാണ് ശശി അമ്മ വീടായ അങ്കമാലിയിലേക്ക് പണിഷ്മെന്റ്റ്‌ ട്രാന്സ്ഫെറിനു മുമ്പായി എന്നോട് പറഞ്ഞത്, എന്നാലും ഇത്രയും തിരക്കിനിടയില്‍ എന്തിനാ ബുക്ക് കൊടുത്തു അടി വാങ്ങ്യെന്നു ഒരു പിടിത്തവും കിട്ടിയില്ല ഇതുവരെ എനിക്ക് .......ശശിക്ക് ആ ബൈക്ക്ഓടിച്ചവനെയും